ഇംഗ്ലീഷ് എഴുത്തുകാരിയായ Mary Shelley യുടെ ആദ്യ നോവൽ ആണ് Frankenstein. 1818-ൽ ആണ് ഈ നോവൽ ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. ആദ്യ എഡിഷനിൽ എഴുത്തുകാരിയുടെ പേര് മറച്ചു വച്ചാണ് ഈ നോവൽ പ്രസിദ്ധീകരിച്ചതെന്നത് രസകരമായ ഒരു വസ്തുതയാണ്. കഥയുടെ തലക്കെട്ട് നായകനായ Victor Frankenstein ന്റെ പേര് തന്നെയാണ്. ശാസ്ത്രജ്ഞനായ Frankenstein, ജീവൻ സൃഷ്ടിക്കാൻ ഒരു നൂതനമായ മാർഗം കണ്ടു പിടിക്കുന്നു. തന്റെ കണ്ടുപിടുത്തത്തിൽ ആവേശഭരിതനായ അയാള് വേണ്ടത്ര ഗവേഷണമോ ദീർഘദൃഷ്ടിയോ കൂടാതെ ഒരു പുതിയ സൃഷ്ടിക്കായി ഇറങ്ങി തിരിക്കുന്നു. അയാളുടെ പരീക്ഷണങ്ങൾ വിജയകരമാകുന്നു എങ്കിലും, അതിന്റെ അവസാനം വികൃത ഒരു രൂപിയായ രാക്ഷസനാണ് ഉരുത്തിരിഞ്ഞു വരുന്നത്. തന്റെ സൃഷ്ടിയിൽ ഭയചകിതനായ Frankenstein, ആ രാക്ഷസനെ തന്റെ ഗവേഷണ ശാലയിൽ തന്നെ ഉപേക്ഷിച്ചു ഓടി രക്ഷപെടുന്നു. പിന്നീട് Frankenstein-ന്റെ ജീവിതത്തിൽ ഉണ്ടാകുന്ന വഴിത്തിരിവുകളും ദുരന്തങ്ങളുമാണ് ഈ നോവലിന്റെ പ്രതിപാദ്യ വിഷയം. നോവലിൽ ഉടനീളം ഒരു തരം ശോകവും ഗൂഡവുമായ ഭാവം നിലനിർത്താൻ എഴുത്തുകാരിക്ക് സാധിച്ചിരിക്കുന്നു. ആർക്കും വേണ്ടാത്ത ഒരു വിരൂപ രൂപിയായി തന്നെ സൃഷ്ടിച്ച് കടന്നു കളഞ്ഞ Frankenstein നോടുള്ള പ്രതികാര ദാഹവുമായാണ് പേരിടാത്ത അയാളുടെ സൃഷ്ടി അലയുന്നത്.Frankenstein- നു പ്രിയപ്പെട്ടതെല്ലാം ആ സത്വം അയാളിൽ നിന്ന് എടുത്തു മാറ്റുന്നു. ആദ്യമാദ്യം വായനക്കാരനു Frankenstein-ന്റെ രാക്ഷസനോട് വെറുപ്പ് തോന്നുമെങ്കിലും, അവൻ കടന്നു പോയ അനുഭവങ്ങൾ അറിയുമ്പോൾ ആ വെറുപ്പ് ഇല്ലാതാകുന്നു. തനിക്കൊരു ഇണയെ സൃഷ്ടിച്ചു നൽകണമെന്ന ആവശ്യവുമായി രാക്ഷസൻ Frankenstein-നെ നിരന്തരം അലട്ടുന്നു. ആ ആവശ്യം നിറവേറ്റിയാൽ അയാളെ സമാധാനമായി ജീവിക്കാൻ അനുവദിക്കാം എന്നായിരുന്നു രാക്ഷസന്റെ നിലപാട്. ഈ ആവശ്യം Frankenstein സാധിച്ചു കൊടുക്കുമോ? സാധിച്ചില്ലെങ്കിൽ വരാവുന്ന പ്രത്യാഘാതങ്ങൾ എല്ലാമാണ് നോവലിന്റെ തുടർന്നുള്ള ഭാഗങ്ങളിൽ.
ഇംഗ്ലീഷ് സാഹിത്യത്തിൽ സയൻസ് ഫിക്ഷൻ വിഭാഗത്തിൽ പെടുത്താവുന്ന ആദ്യ നോവലുകളിൽ ഒന്നാണ് Frankenstein. ഈ നോവൽ രചിക്കുമ്പോൾ എഴുത്തുകാരിക്ക് കേവലം 18 വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ. Frankenstein-ന്റെ കഥ എന്നതിനപ്പുറം, മനുഷ്യ സ്വഭാവത്തിലെ പല അസ്വഭാവികതകളും പാളിച്ചകളും ഈ നോവൽ വരച്ചിടുന്നു. ശരിക്കും തെറ്റിനും താൻ കല്പിക്കുന്ന മാനദണ്‌ഡങ്ങൾ മാത്രമാണ് ശരിയെന്നും, തന്റെ കാഴ്ചപാടിന് അപ്പുറമുള്ള എന്തിനെയും നിശതമായി വിമർശിക്കണമെന്നും വിശ്വസിക്കുന്ന മനുഷ്യ സ്വഭാവത്തെ എഴുത്തുകാരി വരച്ചു കാട്ടുന്നു. താൻ സൃഷ്ടിക്കപ്പെട്ട വേളയിൽ സൗമ്യ സ്വഭാവിയും സ്നേഹ സമ്പന്നനും ആയിരുന്നെന്നും, മനുഷ്യര് തന്നോട് കാട്ടിയ അവഗണനയും കാരണം കൂടാതെയുള്ള വെറുപ്പുമാണ് തന്നെ ദുഷ്ടനാക്കിയതെന്നും Frankenstein-ന്റെ രാക്ഷസൻ പറയുന്നു. ആരും കുറ്റവാളികളായി ജനിക്കുന്നില്ല, സമൂഹം അവരെ അങ്ങനെ ആക്കി തീർക്കുകയാണ് ചെയ്യുന്നതെന്ന ആശയവും ഈ നോവൽ മുന്നോട്ടു വയ്ക്കുന്നു.
വായനാ അനുഭവം: വളരെയധികം ഊർജം ഈ നോവൽ വായിക്കാൻ ചെലവഴിക്കേണ്ടി വന്നു. പ്രസന്നതയുടെ അംശം വളരെ കുറവ് മാത്രമുള്ള ഒരു സൃഷ്ടി വായിക്കുമ്പോൾ, തോന്നുന്ന ഒരു നിഷേധപരമായ വികാരം ഈ നോവൽ വായിക്കുന്ന സമയം മുഴുവൻ എന്നെ ഗ്രഹിച്ചു. രസിച്ചു വായിച്ചു എന്ന് ഒരിക്കലും പറയാൻ കഴിയാത്ത ഒരു അനുഭവം ആയിരുന്നു. ചില സമയങ്ങളിൽ ഈ നോവൽ എങ്ങനെയെങ്കിലും ഒന്ന് തീർന്നു കിട്ടണം എന്ന് ആഗ്രഹം തോന്നിയെങ്കിലും, പുസ്തകം താഴെ വയ്ക്കാൻ അനുവദിക്കാത്ത എന്തോ ഒരു കാന്തിക ശക്തി ഈ നോവലിന് ഉണ്ടെന്നു പറയേണ്ടിയിരിക്കുന്നു.ഈ നോവലിലെ ദുരന്തങ്ങൾ, അവ കണ്മുന്നിൽ നടക്കുന്നത് പോലെ നമ്മെ അലട്ടും. അത് തന്നെയാണ് ഈ നോവലിന്റെ വിജയവും എന്ന് പറയേണ്ടിയിരിക്കുന്നു.
ഇംഗ്ലീഷ് സാഹിത്യത്തിൽ സയൻസ് ഫിക്ഷൻ വിഭാഗത്തിൽ പെടുത്താവുന്ന ആദ്യ നോവലുകളിൽ ഒന്നാണ് Frankenstein. ഈ നോവൽ രചിക്കുമ്പോൾ എഴുത്തുകാരിക്ക് കേവലം 18 വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ. Frankenstein-ന്റെ കഥ എന്നതിനപ്പുറം, മനുഷ്യ സ്വഭാവത്തിലെ പല അസ്വഭാവികതകളും പാളിച്ചകളും ഈ നോവൽ വരച്ചിടുന്നു. ശരിക്കും തെറ്റിനും താൻ കല്പിക്കുന്ന മാനദണ്‌ഡങ്ങൾ മാത്രമാണ് ശരിയെന്നും, തന്റെ കാഴ്ചപാടിന് അപ്പുറമുള്ള എന്തിനെയും നിശതമായി വിമർശിക്കണമെന്നും വിശ്വസിക്കുന്ന മനുഷ്യ സ്വഭാവത്തെ എഴുത്തുകാരി വരച്ചു കാട്ടുന്നു. താൻ സൃഷ്ടിക്കപ്പെട്ട വേളയിൽ സൗമ്യ സ്വഭാവിയും സ്നേഹ സമ്പന്നനും ആയിരുന്നെന്നും, മനുഷ്യര് തന്നോട് കാട്ടിയ അവഗണനയും കാരണം കൂടാതെയുള്ള വെറുപ്പുമാണ് തന്നെ ദുഷ്ടനാക്കിയതെന്നും Frankenstein-ന്റെ രാക്ഷസൻ പറയുന്നു. ആരും കുറ്റവാളികളായി ജനിക്കുന്നില്ല, സമൂഹം അവരെ അങ്ങനെ ആക്കി തീർക്കുകയാണ് ചെയ്യുന്നതെന്ന ആശയവും ഈ നോവൽ മുന്നോട്ടു വയ്ക്കുന്നു.
വായനാ അനുഭവം: വളരെയധികം ഊർജം ഈ നോവൽ വായിക്കാൻ ചെലവഴിക്കേണ്ടി വന്നു. പ്രസന്നതയുടെ അംശം വളരെ കുറവ് മാത്രമുള്ള ഒരു സൃഷ്ടി വായിക്കുമ്പോൾ, തോന്നുന്ന ഒരു നിഷേധപരമായ വികാരം ഈ നോവൽ വായിക്കുന്ന സമയം മുഴുവൻ എന്നെ ഗ്രഹിച്ചു. രസിച്ചു വായിച്ചു എന്ന് ഒരിക്കലും പറയാൻ കഴിയാത്ത ഒരു അനുഭവം ആയിരുന്നു. ചില സമയങ്ങളിൽ ഈ നോവൽ എങ്ങനെയെങ്കിലും ഒന്ന് തീർന്നു കിട്ടണം എന്ന് ആഗ്രഹം തോന്നിയെങ്കിലും, പുസ്തകം താഴെ വയ്ക്കാൻ അനുവദിക്കാത്ത എന്തോ ഒരു കാന്തിക ശക്തി ഈ നോവലിന് ഉണ്ടെന്നു പറയേണ്ടിയിരിക്കുന്നു.ഈ നോവലിലെ ദുരന്തങ്ങൾ, അവ കണ്മുന്നിൽ നടക്കുന്നത് പോലെ നമ്മെ അലട്ടും. അത് തന്നെയാണ് ഈ നോവലിന്റെ വിജയവും എന്ന് പറയേണ്ടിയിരിക്കുന്നു.
No comments:
Post a Comment